4 new Siddha Varma units and 2 specialty clinics will be commissioned this year

4 പുതിയ സിദ്ധ വർമ്മ യൂണിറ്റുകളും 2 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വർഷം പ്രവർത്തനമാരംഭിക്കും

തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണം. ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ പ്രധാനമാണ്. ഭാരതീയ ചികിത്സാ ശാസ്ത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. വെൽനസിനായും ചികിത്സയ്ക്കായും ആഗോളതലത്തിൽ നിന്നും ധാരാളം പേർ കേരളത്തിലെത്തുന്നുണ്ട്. കേരളത്തെ ഹെൽത്ത് ഹബ്ബാക്കുമ്പോൾ അതിൽ ആയുഷിന്റെ എല്ലാ മേഖലയേയും പരിഗണിക്കും. 4 പുതിയ സിദ്ധ വർമ്മ യൂണിറ്റുകളും ജീവിതശൈലി രോഗ നിവാരണത്തിനുള്ള 2 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വർഷം പ്രവർത്തനമാരംഭിക്കുന്നതാണ്. ചെന്നൈ ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുമായി ചേർന്ന് ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാരതീയ ചികിത്സ സമ്പ്രദായങ്ങളിൽ ഏറ്റവും പഴക്കം ചെന്നതും ദക്ഷിണ ഭാരതത്തിൽ പ്രചാരത്തിൽ ഉള്ളതുമായ വൈദ്യ ശാസ്ത്രമാണ് സിദ്ധ വൈദ്യം. സിദ്ധ വൈദ്യശാസ്ത്രത്തിന് കാലഘട്ടത്തിന് അനുസൃതമായുള്ള ജനകീയ അടിത്തറയും മുന്നോട്ട് പോക്കും ആവശ്യമാണ്. വർത്തമാന കാലഘട്ടത്തിൽ സിദ്ധയെ ജനകീയമാക്കുന്നതിന് സൂക്ഷമങ്ങളായ പ്രവർത്തനങ്ങൾ ആവശ്യമാണ്. അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അടിസ്ഥാന സൗകര്യ വികസനങ്ങളൊരുക്കുകയും ഗവേഷണത്തിന് പിന്തുണ നൽകുകയും ചെയ്തു.

സിദ്ധ പരമാവധി ജനകീയമാക്കുന്ന കർമ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 20 കിടക്കകളോട് കൂടിയ ആശുപത്രി, 6 ഡിസ്പെൻസറികൾ, നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ 28 സ്ഥാപനങ്ങൾ, നാഷണൽ ആയുഷ് മിഷന്റെ കീഴിൽ 3 ട്രൈബൽ യൂണിറ്റുകൾ, ഭാരതീയ ചികിത്സാ വകുപ്പിന്റെ ആശുപത്രികളിൽ 10 അറ്റാച്ച്ഡ് യൂണിറ്റുകൾ, 3 ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റുകൾ എന്നിവ സംസ്ഥാനത്ത് സിദ്ധ വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.

സ്ത്രീകളും പെൺകുട്ടികളും അഭിമുഖീകരിക്കുന്ന വിളർച്ചാ രോഗം, ഇതര സ്ത്രീരോഗങ്ങൾ എന്നിവ അകറ്റി ആരോഗ്യ പൂർണമായ ഭാവി തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ‘മഗളിർ ജ്യോതി’ എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. അസ്ഥി സന്ധി രോഗ ചികിത്സക്കായി 3 സിദ്ധ വർമ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സിദ്ധ വിഭാഗത്തിലെ പാലിയേറ്റിവ് കെയർ യൂണിറ്റ് ആലപ്പുഴ മണ്ണഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്നു.

 

തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണം. ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ പ്രധാനമാണ്. ഭാരതീയ ചികിത്സാ ശാസ്ത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. വെൽനസിനായും ചികിത്സയ്ക്കായും ആഗോളതലത്തിൽ നിന്നും ധാരാളം പേർ കേരളത്തിലെത്തുന്നുണ്ട്. കേരളത്തെ ഹെൽത്ത് ഹബ്ബാക്കുമ്പോൾ അതിൽ ആയുഷിന്റെ എല്ലാ മേഖലയേയും പരിഗണിക്കും. 4 പുതിയ സിദ്ധ വർമ്മ യൂണിറ്റുകളും ജീവിതശൈലി രോഗ നിവാരണത്തിനുള്ള 2 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വർഷം പ്രവർത്തനമാരംഭിക്കുന്നതാണ്. ചെന്നൈ ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുമായി ചേർന്ന് ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാരതീയ ചികിത്സ സമ്പ്രദായങ്ങളിൽ ഏറ്റവും പഴക്കം ചെന്നതും ദക്ഷിണ ഭാരതത്തിൽ പ്രചാരത്തിൽ ഉള്ളതുമായ വൈദ്യ ശാസ്ത്രമാണ് സിദ്ധ വൈദ്യം. സിദ്ധ വൈദ്യശാസ്ത്രത്തിന് കാലഘട്ടത്തിന് അനുസൃതമായുള്ള ജനകീയ അടിത്തറയും മുന്നോട്ട് പോക്കും ആവശ്യമാണ്. വർത്തമാന കാലഘട്ടത്തിൽ സിദ്ധയെ ജനകീയമാക്കുന്നതിന് സൂക്ഷമങ്ങളായ പ്രവർത്തനങ്ങൾ ആവശ്യമാണ്. അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അടിസ്ഥാന സൗകര്യ വികസനങ്ങളൊരുക്കുകയും ഗവേഷണത്തിന് പിന്തുണ നൽകുകയും ചെയ്തു.

സിദ്ധ പരമാവധി ജനകീയമാക്കുന്ന കർമ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 20 കിടക്കകളോട് കൂടിയ ആശുപത്രി, 6 ഡിസ്പെൻസറികൾ, നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ 28 സ്ഥാപനങ്ങൾ, നാഷണൽ ആയുഷ് മിഷന്റെ കീഴിൽ 3 ട്രൈബൽ യൂണിറ്റുകൾ, ഭാരതീയ ചികിത്സാ വകുപ്പിന്റെ ആശുപത്രികളിൽ 10 അറ്റാച്ച്ഡ് യൂണിറ്റുകൾ, 3 ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റുകൾ എന്നിവ സംസ്ഥാനത്ത് സിദ്ധ വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.

സ്ത്രീകളും പെൺകുട്ടികളും അഭിമുഖീകരിക്കുന്ന വിളർച്ചാ രോഗം, ഇതര സ്ത്രീരോഗങ്ങൾ എന്നിവ അകറ്റി ആരോഗ്യ പൂർണമായ ഭാവി തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ‘മഗളിർ ജ്യോതി’ എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. അസ്ഥി സന്ധി രോഗ ചികിത്സക്കായി 3 സിദ്ധ വർമ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സിദ്ധ വിഭാഗത്തിലെ പാലിയേറ്റിവ് കെയർ യൂണിറ്റ് ആലപ്പുഴ മണ്ണഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്നു.