Health card mandatory for hotel staff from February 1

ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. പൂർണമായ പരിശോധനയില്ലാതെ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയാൽ, ഡോക്ടർമാരുടെ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും. ഹോട്ടൽ ജീവനക്കാരുടെ താമസസ്ഥലങ്ങളിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. അതിഥിതൊഴിലാളികൾ അടക്കമുള്ളവർ താമസിക്കുന്ന സ്ഥലങ്ങളിലെ സാഹചര്യവും ശുചിത്വവും പരിശോധിക്കും. കേരളത്തെ ‘സേഫ് ഫുഡ് ഡെസ്റ്റിനേഷനാ’ക്കുക എന്ന ല്കധ്യത്തോടെയാണ് ഹെൽത്ത് കാർഡ് സമ്പ്രദായം നടപ്പിലാവുന്നത്.