Women and child development

കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേർത്ത് പിടിക്കുന്ന ബജറ്റ്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേർത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2024-25 സാമ്പത്തിക വർഷം 2052.23 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയ്ക്കായി 401.24 കോടി രൂപയും അനുവദിച്ചു. ആരോഗ്യ മേഖയിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾക്കും പുതിയ പ്രവർത്തനങ്ങൾക്കും തുകയനുവദിച്ചിട്ടുണ്ട്.

· ആരോഗ്യ രംഗത്ത് വിദേശത്തു നിന്നുൾപ്പടെയുള്ള രോഗികൾക്ക് വന്ന് ചികിത്സിക്കാൻ കഴിയുന്ന പ്രത്യേക സൗകര്യം സർക്കാർ മെഡിക്കൽ കോളേജുകളിൽ ഉൾപ്പടെ ഏർപ്പെടുത്തും. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികൾ വേഗത്തിൽ വികസിപ്പിക്കും.
· തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനായി 6.60 കോടി
· പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾക്കായി 12 കോടി
· സാംക്രമികേതര രോഗങ്ങളുടെ നിയന്ത്രണ പരിപാടികൾക്കായി 11.93 കോടി
· ആദിവാസി മേഖലകളിലെയും തീരപ്രദേശങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലഹരി വിമുക്ത കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുമായി 10 കോടി
· ‘കനിവ്’ 108 ആംബുലൻസുകളുടെ പ്രവർത്തനത്തിനായി 80 കോടി
· ആർദ്രം മിഷൻ വിവിധ പ്രവർത്തനങ്ങൾക്ക് 24.88 കോടി
· ആരോഗ്യ സുരക്ഷ ഫണ്ട്: ആശുപത്രികളുമായി ബന്ധപ്പെട്ട് തുകകൾ നൽകാൻ തയ്യാറാകുന്നവർക്കായി സർക്കാർ ഒരു റെമിറ്റൻസ് അക്കൗണ്ട് സംവിധാനം ഒരുക്കും.
· സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളിൽ പുതുതായി ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും അവശ്യ മരുന്നുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 9.88 കോടി
· വിദ്യാലയങ്ങളിൽ ‘സ്‌കൂൾ ഹെൽത്ത് ആന്റ് വെൽനസ് പ്രോഗ്രാം’ എന്ന പുതിയ പദ്ധതിയ്ക്ക് 3.10 കോടി

നാഷണൽ ഹെൽത്ത് മിഷൻ

· നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 465.20 കോടി രൂപ വകയിരുത്തി.
· പി.എം. ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ച്ചർ മിഷൻ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 25 കോടി.
· ഇ-ഹെൽത്ത് പദ്ധതിക്കായി 27.60 കോടി വകയിരുത്തുന്നു.

· 2024-25 വർഷത്തേക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി 678.54 കോടി

· തിരുവനന്തപുരത്തെ ഗവ. അനലിസ്റ്റ് ലബോറട്ടറി, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ലബോറട്ടറികൾ, പത്തനംതിട്ടയിലെ ജില്ലാ ലബോറട്ടറി എന്നിവ നവീകരിക്കുന്നതിനും പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനും 7 കോടി.
· ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന് 5.52 കോടി

ആരോഗ്യ വിദ്യാഭ്യാസം

· സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ആകെ 401.24 കോടി രൂപ വകയിരുത്തി.
· റിജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി തിരുവനന്തപുരം, കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് തിരുവനന്തപുരം, മെഡിക്കൽ കോളേജുകൾ എന്നിവയുടെ സമഗ്ര വികസനത്തിനായി 217.40 കോടി.
· സംസ്ഥാനത്ത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് 29 കോടി.
· സംസ്ഥാനത്തെ 6 ഡെന്റൽ കോളേജുകളുടെ വികസനത്തിനായി 22.79 കോടി രൂപയും നഴ്‌സിംഗ് കോളേജുകൾക്കായി 13.78 കോടി രൂപയും.
· മെഡിക്കൽ കോളേജ് ആശുപത്രികളിലെ മാലിന്യ സംസ്‌കരണ പദ്ധതിക്കായി 13 കോടി.
· കോഴിക്കോട്, കോട്ടയം, മെഡിക്കൽ കോളേജുകളിൽ ഓങ്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാൻസർ ചികിത്സാ ഉപകരണങ്ങൾ വാങ്ങുന്നതിന് 14 കോടി.
· മെഡിക്കൽ കോളേജുകളിലെ ഉപകരണങ്ങളുടെ എ.എം.സി. ചെലവുകളിലേക്കായി 25.70 കോടി.
· തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ സ്‌ട്രോക് സെന്ററുകൾ സ്ഥാപിക്കുന്നതിന് 3.50 കോടി.
· സംസ്ഥാനത്ത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി മൂലകോശ/അസ്ഥിമജ്ജ മാറ്റിവയ്ക്കൽ പദ്ധതിക്കായി കോട്ടയം മെഡിക്കൽ കോളേജിന് 1.50 കോടി.
· കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ സ്‌പോർട്‌സ് ഇൻജുറി ട്രീറ്റ്‌മെന്റ് ഡിവിഷനും സ്‌പോർട്സ് പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് ഡിവിഷനും സ്ഥാപിക്കുന്ന പുതിയ പദ്ധതിക്കായി ഒരു കോടി.
· ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന് 2.58 കോടി.
· മലബാർ കാൻസർ സെന്ററിന് 28 കോടി. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് 14.50 കോടി.
· കേരള ആരോഗ്യ സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾക്കായി 11.50 കോടി
· ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ്‌റ് ന്യൂറോ സയൻസസ്, കോഴിക്കോടിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 3.60 കോടി

ആയുഷ് മേഖല

· ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും ആധുനികവത്കരണത്തിനുമായി 21.08 കോടി
· ദേശീയ ആയുഷ് മിഷൻ (ഔഷധ സസ്യങ്ങൾ ഉൾപ്പെടെ) പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതമായി 15 കോടി.
· ഹോമിയോപ്പതി ആരോഗ്യ പരിരക്ഷ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആശുപത്രികളിലെയും നിലവിലുള്ള ഹോമിയോ ഡിസ്‌പെൻസറികളിലെയും ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ സൗകര്യങ്ങൾ ഘട്ടം ഘട്ടമായി നവീകരിക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ള വിശാല പദ്ധതിക്കായി 6.89 കോടി

വനിതാ ശിശു വികസനം

· . ‘നിർഭയ’ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തുന്നു.
· സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾക്ക് 10 കോടി
· കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്ക് വേണ്ടി, സംസ്ഥാനത്തെ 1012 സ്‌കൂളുകൾ മുഖേന നടപ്പിലാക്കി വരുന്ന ‘സൈക്കോ-സോഷ്യൽ’ സർവ്വീസസ് പദ്ധതിയ്ക്കായി 51 കോടി
· ജെൻഡർ പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 9 കോടി.
· തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മോഡൽ അംഗൻവാടികളും സ്മാർട്ട് അംഗൻവാടികളും നിർമ്മിക്കുന്നതിനായി 10 കോടി.
· കുട്ടികളുടെ സംരക്ഷണവും വികാസവും ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന ‘ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ’ പദ്ധതിക്കായി 13 കോടി
· ക്രഷുകൾ സ്ഥാപിക്കുന്ന പദ്ധതിയ്ക്കായി 2.20 കോടി.
· കുട്ടികളുടെ സ്ഥാപനേതര പുനരധിവാസത്തിനും സംരക്ഷണത്തിനുമായി നോൺ ഇൻസ്റ്റിറ്റിയൂഷണൽ കെയർ ഫോർ ചിൽഡ്രൻ എന്ന പുതിയ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 50 ലക്ഷം.

· 2 ലക്ഷം രൂപ കവറേജ് ലഭിക്കത്തക്ക രീതിയിൽ അംഗൻവാടി ജീവനക്കാർക്ക് മാത്രമായി ഒരു പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. ഇതിലേക്ക് 2024-25 വർഷത്തേക്കുള്ള വിഹിതമായി 1.20 കോടി രൂപ വകയിരുത്തി.
· കേരള വനിതാ വികസന കോർപ്പറേഷൻ വിവിധ പ്രവർത്തനങ്ങൾക്കായി 17.60 കോടി.
· സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി 5.20 കോടി രൂപ വകയിരുത്തുന്നു.
· സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി 2.40 കോടി.
· പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളുടെയും പുതുതായി തുടങ്ങുവാൻ ഉദ്ദേശിക്കുന്ന 2 കോടതികളുടെയും പ്രവർത്തനങ്ങൾക്കായി 5 കോടി.
· സംയോജിത ശിശു വികസന പദ്ധതിയുടെ സംസ്ഥാന വിഹിതമായി 194.32 കോടി.
· സ്ത്രീകളുടെയും കുട്ടികളുടെയും പോഷക ലഭ്യത മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന നാഷണൽ ന്യൂട്രീഷ്യൻ മിഷൻ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 10 കോടി.

ഇംഗ്ലീഷ് ബജറ്റ് 

DOC-20240205-WA0029.

മലയാളം ബജറ്റ് 

BudgetSpeech_Malayalam